:

1 Chronicles 24

1

"അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോഅഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍."

2

നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്‍ക്കും പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.

3

"ദാവീദ് എലെയാസാരിന്റെ പുത്രന്മാരില്‍ സാദോക്, ഈഥാമാരിന്റെ പുത്രന്മാരില്‍ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു."

4

ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്റെ പുത്രന്മാരില്‍ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില്‍ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില്‍ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.

5

എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.

6

ലേവ്യരില്‍ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.

7

ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും

8

മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും

9

അഞ്ചാമത്തേതു മല്‍ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും

10

ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും

11

ഒമ്പതാമത്തേതു യേശൂവേക്കും പത്താമത്തേതു ശെഖന്യാവിന്നും

12

പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും

13

പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും

14

പതിനഞ്ചാമത്തേതു ബില്‍ഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും

15

പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും

16

പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും

17

ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും

18

ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.

19

യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന്‍ അവര്‍ക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര്‍ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.

20

ശേഷം ലേവിപുത്രന്മാരോഅമ്രാമിന്റെ പുത്രന്മാരില്‍ ശൂബായേല്‍; ശൂബായേലിന്റെ പുത്രന്മാരില്‍ യെഹ്ദെയാവു.

21

രെഹബ്യാവോരെഹബ്യാവിന്റെ പുത്രന്മാരില്‍ തലവന്‍ യിശ്യാവു.

22

യിസ്ഹാര്‍യ്യരില്‍ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരില്‍ യഹത്ത്.

23

ഹെബ്രോന്റെ പുത്രന്മാര്‍യെരിയാവു തലവന്‍ ; അമര്‍യ്യാവു രണ്ടാമന്‍ ; യഹസീയേല്‍ മൂന്നാമന്‍ ; യെക്കമെയാം നാലാമന്‍ .

24

ഉസ്സീയേലിന്റെ പുത്രന്മാര്‍മീഖ; മീഖയുടെ പുത്രന്മാര്‍

25

"ശാമീര്‍, മീഖയുടെ സഹോദരന്‍ യിശ്ശ്യാവുയിശ്ശ്യാവിന്റെ പുത്രന്മാരില്‍ സെഖര്‍യ്യാവു."

26

"മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാര്‍ബെനോ."

27

"മെരാരിയുടെ പുത്രന്മാര്‍യയസ്യാവില്‍നിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍, ഇബ്രി."

28

മഹ്ളിയുടെ മകന്‍ എലെയാസാര്‍; അവന്നു പുത്രന്മാര്‍ ഉണ്ടായില്ല.

29

കീശോകീശിന്റെ പുത്രന്മാര്‍ യെരഹ്മെയേല്‍.

30

"മൂശിയുടെ പുത്രന്മാര്‍മഹ്ളി, ഏദെര്‍, യെരീമോത്ത്; ഇവര്‍ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാര്‍."

31

അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍ ഔരോ തലവന്‍ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

Link: